എന്റെ ഓർമകൾക്ക് മേൽ വീണ്ടും വീണ്ടും ആ മേൽക്കൂര വീണു കൊണ്ടിരുന്നു. അതുണ്ടാക്കിയ മുറിവ് എത്ര ആഴത്തിലായിരുന്നുവെന്നു മനസിലാക്കാൻ തിരിച്ചറിവിന്റെ കാലത്തിലേക്ക് സഞ്ചരിക്കേണ്ടി വന്നു. മറ്റുള്ളവരൊക്കെ എവിടെയെന്നോ എന്തായി എന്നോ ഞാൻ അറിഞ്ഞില്ല. ആ ബാല്യത്തിൽ എന്റെ ചിന്ത നിശ്ചലമായി തുടർന്നു. പക്ഷെ ഓരോ വർഷത്തിന്റെയും ഏതോ ചില നിമിഷങ്ങളിൽ ഞാൻ തിരിച്ചു നടന്നു പോകുന്നു. അപ്പോഴും ആ മേൽക്കൂര വീണുകൊണ്ടിരുന്നു, വാളുകൾ പരസ്പരം വെട്ടി, സമൂഹത്തോടുള്ള ആഹ്വാനം. ആവർത്തനം. വിരസത. ദുഃഖം. മറ്റെന്താണ് ഉണ്ടാവുക.
പ്രാദേശികമായ സംസ്കാരങ്ങളിൽ, മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന കുട്ടികളെ സ്വീകരിക്കുന്നതിൽ അവർക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. പരസ്പരം സുപരിചിതമായവരുടെ വലിയൊരു കൂട്ടത്തിലേക്ക് ഞാൻ പറിച്ചുനടപ്പെട്ടു. അതൊരു നിഷ്കളങ്കമായ സമൂഹത്തിന്റെ ചെറു പതിപ്പായിരുന്നു. എന്നിട്ടും ഞാൻ അവർക്കിടയിൽ ഒറ്റപ്പെട്ടുപോയി. പകച്ച് പേടിച്ച് ശബ്ദങ്ങൾ വീഴാതെ ആള് കുറഞ്ഞ ബെഞ്ചിൽ സ്ഥാനം പിടിച്ചു. ഇടപെടാൻ സാധിക്കുന്നവരൊന്നും അനങ്ങിയില്ല. സമൂലം നിശ്ചലം-ഞാൻ, ഘോര കോലാഹലം-എന്റെ ചുറ്റുപാട്. ബാഗ് കൈവിടാതെ മുറുകെ പിടിച്ചിരുന്നു. യുഗങ്ങളോ അതിലും വലിയ മറ്റെന്തോ ആ നിമിഷങ്ങൾക്ക് സമമായി രൂപം പ്രാപിച്ചു. പെട്ടന്ന് എന്നെ അലട്ടിയ കൊലാഹലങ്ങൾക്ക് നിശബ്ദത കൈവരിക്കേണ്ടി വന്നു. ടീച്ചറുടെ ചലനങ്ങൾ ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അവർ വിവരമെത്തിച്ചു. ഇപ്പോൾ ഞാനും എന്റെ ചുറ്റുപാടും ഒരേപോലെ. എന്നാൽ ശബ്ദവും ശരീരവും അനങ്ങാതായതോടെ കണ്ണുകൾ പല കോണിൽ നിന്നായി എന്റെ നീര് വറ്റിച്ചു തുടങ്ങി. ആഴത്തിലേക്ക് മൂർച്ചയുള്ള മിഴിമുനകൾ തറച്ചു.
"ആനന്ദ്..വരൂ…..ഇത് നമ്മുടെ പുതിയ സുഹൃത്ത് ആണ്.. പേര് ആനന്ദ്. എല്ലാവരും അവനോട് സംസാരിക്കണം.. സുഹൃത്ത് ആയിട്ട് തിരഞ്ഞെടുക്കാം.. ഇനി മുതൽ നമ്മുടെ കൂടെ ഉണ്ടാകും. പിന്നെ വന്നപാടെ ആയതിനാൽ കൂടുതൽ ബുദ്ധിമുട്ടിക്കരുത്… ട്ടോ".
ടീച്ചറുടെ സമ്മതം കിട്ടാതിരുന്നിട്ടാണോ ഇവരെല്ലാം മിണ്ടാതിരുന്നതെന്നു തോന്നിപ്പോയി. ടീച്ചർ സംസാരം അവസാനിപ്പിച്ചതും അടുത്തിരുന്ന പെൺകുട്ടി എന്നോട് സംസാരിച്ചു. "എന്റെ പേര് സൂര്യ, ഇവിടെ അടുത്താണ് വീട്". ടീച്ചറുടെ വാക്കുകൾ ചെവിയിൽ അലയടിച്ചത് മുതൽ ആ ചുറ്റുപാട് എന്നിലേക്കും ഞാൻ തിരിച്ചും അലിഞ്ഞു ചേർന്നു വന്നു. അപരിചിതമായതിൽ നിന്നും നിത്യേനയുള്ള സംസാരങ്ങളിലേക്ക് നല്ല സഞ്ചാരമുണ്ടായി. അതോടെ കളിക്കൂട്ടങ്ങളിലേക്ക് എനിക്ക് ക്ഷണം വന്നു. ഞാൻ അതിൽ പങ്കുചേർന്നു.
ഒരു കുന്നിൻ ചരിവിലായിരുന്ന സ്കൂളിന്റെ ഒരു ഭാഗത്ത് നിന്നും താഴേക്ക് നോക്കി നിൽക്കെ സൂര്യ എന്നോട് പറഞ്ഞു." സാധാരണ ഇത്തരം സ്ഥലത്തു സ്കൂളുകൾ ഉണ്ടാകാറില്ല , അല്ലെ? പക്ഷെ ഇത് സ്വാഭാവികമായും സംഭവിച്ചു. എന്താന്നറിയുമോ…. എല്ലാത്തിനെയും പോലെ ഇതിനുമൊരു ചരിത്രമുണ്ട്."
"ചരിത്രമോ!" ഞാൻ ആശ്ചര്യപ്പെട്ടു. അവൾ തുടർന്നു.
"ഈ നാടിനും പഠിക്കാൻ സ്കൂളുകൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. മറ്റു പല നാടുകൾക്കും പോലെ. അതുകൊണ്ട് തന്നെ പഠിക്കാൻ ആഗ്രഹിച്ച ചിലർക്ക് അതിനു വേണ്ടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നു. എന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ തൽസ്ഥിതി മാറ്റാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടു. സ്കൂൾ പണിയാൻ സ്ഥലം ചോദിച്ചു അവർ കുറെ നടന്നു. ആരും കൊടുത്തില്ല, ഒരുപാട് സ്ഥലങ്ങൾ കൈവശമുള്ള സാഹിബ് പോലും. അവർ നിരാശരായി മടങ്ങി. എന്നാൽ സാഹിബ് അവരെ തിരികെ വിളിച്ചു. അയാൾക്ക് ഗുണമില്ലാത്ത ഈ കുന്ന് അവർക്ക് കൊടുത്തു. അവരത് നന്ദിയോടെ സ്വീകരിച്ചു. പക്ഷെ ഇവിടെയൊരു സ്കൂൾ പണിയുക ബുദ്ധിമുട്ട് ആയിരുന്നുവെന്ന് എല്ലാർക്കും അറിയാം. എന്നാൽ അവർ എന്തിനും തയ്യാറായിരുന്നു. "
"അല്ല ഇതൊക്കെ നിനക്കെങ്ങനെ അറിയാം?". ഞാൻ ചോദിച്ചു.
"എടാ മണ്ടാ.. ആദ്യമേ പറഞ്ഞില്ലേ ഞാൻ ഇവിടെ അടുത്താണ് താമസിക്കുന്നതെന്ന്. ഇന്നാട്ടുകാർക്കെല്ലാം ഈ കഥ അറിയാം. എനിക്ക് കുറച്ചൊക്കെ അപ്പൂപ്പൻ പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ അത്ര കാര്യമായിട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ ഇതൊരു കുന്ന് ആയത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ. നമുക്ക് വേണമെങ്കിൽ അപ്പൂപ്പനോട് ചോദിക്കാം. ചരിത്രം ഇതൊന്നുമല്ല, ഇനിയുമുണ്ട് പറയാൻ."
"ചോദിക്കണം.. എനിക്ക് ചരിത്രം ഒരുപാട് ഇഷ്ടമാണ്."
"എന്നാൽ നമുക്കൊരു കാര്യം ചെയ്യാം, നാളെ ഉച്ചക്ക് നേരത്തെ തന്നെ എന്റെ വീട്ടിലേക്ക് പോകാം. അപ്പൂപ്പനെ കൊണ്ടു ഞാൻ സമ്മതിപ്പിക്കാം. ഇന്ന് പോയിട്ട് പറയാം....ഹ്... നാളെ കഥ.. അല്ല ചരിത്രം കേൾക്കാം.. എഹ്.?"
"ആ.. ഞാൻ വരും."
അന്നത്തെ രാത്രി മുഴുവനും അടുത്ത പകലിൽ ഞാൻ കേൾക്കാൻ പോകുന്ന ചരിത്രത്തിലേക്ക് നിരന്തരം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വ്യക്തമല്ലാത്ത ആ പരിസരത്തേക്ക് ഞാൻ വീണ്ടും വീണ്ടും കടന്നു ചെന്നു. ഒന്നും കാണാൻ സാധിച്ചില്ല. പക്ഷെ ആകാംക്ഷ എന്നെ വ്യർത്ഥ സഞ്ചാരത്തിന് പ്രേരിപ്പിച്ചു.
"അച്ഛാ.. ഈ സ്ഥലത്തിന് എന്തെങ്കിലും ചരിത്രമുണ്ടോ?". സഹികെട്ട് ഞാൻ ചോദിച്ചു.
"പിന്നെ.. ഉണ്ടാവും.. ലോകത്തിനും ഇന്ത്യക്കും നമ്മുടെ കേരളത്തിനുമൊക്കെ ചരിത്രമുണ്ട്.. ഇതൊക്കെ ചെറിയ സ്ഥലങ്ങളിൽ നിന്നല്ലേ തുടങ്ങുന്നത്".
"ഗാന്ധിജിന്റെ ഒക്കെ പോലെയുള്ളതാണോ?'.
"നിനക്കിപ്പോൾ എവിടുന്നാണ് ചരിത്രം പിടിപെട്ടത്. ആരോ എന്തോ പറഞ്ഞു തന്നിട്ടുണ്ടല്ലേ?".
അച്ഛന് വേണ്ടത്ര ചരിത്ര ബോധമില്ലെന്നു പിറുപിറുത്തുകൊണ്ടു വരാനിരിക്കുന്ന ചരിത്രം പറയുന്ന പകലിനെ കാതോർത്തു കിടന്നു.
"സാഹിബ് വല്ല്യ പ്രമാണി ആയിരുന്നു. നാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളും അയാളുടെ കൈയ്യിലായിരിക്കും. ചിലത് മറ്റു ചിലരുടെ കൈയിലും. സാധാരണക്കാർക്ക് വീട് വെക്കാൻ സ്ഥലം ഉണ്ടായാൽ ആയി എന്നും സ്ഥിതി. ഈ സഹിബിന് വൈകുന്നേരം ആകുമ്പോൾ തന്റെ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും സന്ദർശിക്കുന്ന പതിവുണ്ട്. കാര്യങ്ങൾ നന്നായി നടക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് 'ഈ'ക്കാരും 'ആ'ക്കാരും 'സാഹിബരും' ചേരുന്ന അഞ്ചാറു പേർ ഒപ്പം കൂടും. "എല്ലാം അറാംപറപ്പുകളാണ്" എന്നു എപ്പോഴും പറയും. എന്നുവെച്ചാൽ കുരുത്തംകെട്ടവർ. അങ്ങനെ ഒരിക്കൽ അവരങ്ങനെ തോട്ടത്തിന്റെ അരികിലൂടെ നടക്കുമ്പോൾ വെള്ളം കുറഞ്ഞൊരു തോട്ടിൽ നിന്നും ഒരു ഞരക്കം കേട്ടു. സാഹിബിനെ അനുഗമിക്കുന്നവർ ഓടി ചെന്നു നോക്കി. പിന്നീട് ഉയർന്നത് പോർവിളികളും അട്ടഹാസങ്ങളുമായിരുന്നു. ചെറുക്കനെ വലിച്ചു കൊണ്ടുപോകുന്ന കണ്ടപ്പോൾ ആ ഭാഗത്ത് ഉണ്ടായിരുന്ന ഈക്കാരും ഓടിക്കൂടി. സംഭവം തർക്കമായി. ഗുരുതര പ്രശ്നമായി. വലിയ ആളനക്കം സൃഷ്ടിച്ചു. സാഹിബർ അവരെ രണ്ടു പേരെയും രണ്ടു മരത്തൂണിൽ കെട്ടിയിട്ടു. കയർ ചൂടാക്കി അവനെ ക്രൂരമായി മർദ്ദിച്ചു. ആക്കാര് ഇതെല്ലാം കണ്ടുനിന്ന് വാർത്തകൾ നാലുപുറത്തും എത്തിച്ചു. വാർത്ത അറിഞ്ഞു കൂടുതൽ ഈക്കാർ അവിടേക്ക് ഇടിച്ചു കയറി. ചിലർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ സാഹിബരായവർ അവരെയും തല്ലി. അവളെ ഈക്കാരിലെ ചിലർ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ ചില ഈക്കാരന്മാർ തന്നെ തടഞ്ഞു. സംഘർഷം വ്യാപിച്ചു, നിങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കുന്നിൻ പുറത്തേക്ക് പടർന്നു. ഇറയത്ത് വെച്ചതും മണ്ണിൽ കുഴിച്ചിട്ടതുമായ ആയുധങ്ങൾ വെളിച്ചത്തേക്ക് വന്ന് അന്തരീക്ഷത്തെയും മനുഷ്യ ശരീരങ്ങളെയും കീറി മുറിച്ചു. രക്തം വാർന്ന് ആ കുന്ന് പുതിയൊരു പുഴയ്ക്ക് ജന്മം നൽകി. വലിയ ഉരുളൻ കല്ലുകൾ പോലും അതിൽ ഒലിച്ചു പോയി. പാറകൾക് പോലും വെട്ടേറ്റു. പിന്നീട് ആ സ്ഥലത്തിന് 'വെട്ടേറ്റ കല്ല്' എന്നും പേര് വന്നിരുന്നു. പക്ഷെ എന്തുകൊണ്ടോ അത് നിലനിന്നില്ല. ഒരുപാട് പേരുടെ ജീവൻ പോയതോടെ സംഘർഷത്തിന് അയവ് വന്നു. ഈക്കാരും സാഹിബരും ആക്കാരുടെ മധ്യസ്ഥതയിൽ സംസാരിക്കാൻ ശ്രമം നടത്തി.
ഈക്കാരൻ പ്രമുഖൻ ചങ്കെലൻ കോമവനും സാഹിബും നേരിൽ കണ്ടു. അക്രമം അവസാനിപ്പിച്ചു. സന്ധിയിലെത്തി, അവരെ രണ്ടു പേരെയും നാടുകടത്താൻ തീരുമാനമായി. അപ്പോഴേക്കും രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു പോയിരുന്നു. വാദങ്ങളും പോർവിളികളും അവരുടെ കെട്ടുകളെ കൂടുതൽ മുറുക്കുകയായിരുന്നു. നിന്ന നിൽപ്പിൽ രണ്ട് ദിവസം. ക്ഷീണിച്ച് അവശരായിട്ടും സന്ധിക്ക് ശേഷം അവർ സംസാരിക്കാൻ ശ്രമിച്ചപ്പോൾ നാവരിയുമെന്നും ഇനിയും ശബ്ദിച്ചാൽ അംഗഭംഗത്തോടെ ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. അവർ ചെറുപ്പമായിരുന്നു, ജീവിക്കാൻ ആഗ്രഹവുമുണ്ട്, അങ്ങനെ അവർക്ക് വഴങ്ങേണ്ടി വന്നു.
"അവനൊരു ഈക്കാരൻ പയ്യൻ ആണ്. അവനെന്തിനാണ് സാഹിബാത്തി പെണ്ണുമായി ബന്ധം?" സാഹിബർ തമ്മിൽ പറഞ്ഞു.
"സാഹിബാത്തി പെണ്ണാണ്, അവളാണ് നമ്മുടെ പയ്യനെ വശീകരിച്ചത്. അത് പൊറുപ്പിക്കാൻ ആകില്ല". ഈക്കാരും പറഞ്ഞു. കാലം ഇരുകൂട്ടരെയും പോലെ അത് തന്നെ ആവർത്തിച്ചു.
അതിനു ശേഷം ഈക്കാരും സാഹിബരും തമ്മിൽ അടുപ്പം കുറവായിരുന്നു. കുറേക്കാലം കച്ചവടവും കൃഷിയും ശിഥിലമായി. കാലം കുറെ മുന്നേറിയെങ്കിലും അസ്വാരസ്യങ്ങൾ പിന്നെയും മാറാതെ കിടന്നു. നാട്ടുകാർ ആ കുന്നിൻ ചരിവിലെത്തുമ്പോൾ അറിയാതെ കുശുകുശുക്കും. 'പുകഞ്ഞവർ പുറത്തു തന്നെയാണെന്ന്'. ചിലർക്ക് ആ സംഭവം തന്നെ ഒരു അബദ്ധമാണെന്നു തോന്നി. സാഹിബർ കരുതിക്കൂട്ടി ചെയ്തതാണെന്നും. സാഹിബർക്ക് വേറെ പലതും തോന്നി. അങ്ങനെ പ്രത്യക്ഷത്തിലല്ലാതെ ആശയപരമായ ഉരസൽ ആളുകൾക്കിടയിൽ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ സ്ഥലം ഇനിയും അങ്ങനെ തുടരുന്നത് പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന തോന്നൽ ആണ് ഈക്കാരൻ ചെങ്കലെന്റെ നിർദേശപ്രകാരം അന്നത്തെ പഠിപ്പുള്ള നവോത്ഥാന പ്രവർത്തകർ കുന്നിൻ ചരിവ് സൂചിപ്പിച്ചു കൊണ്ട് സ്കൂൾ കെട്ടാൻ സ്ഥലം ചോദിച്ചു പോയത്. ആദ്യം അയാൾ അതിനു വിസമ്മതിച്ചെങ്കിലും സാഹിബരിൽ ചിലർക്കും അതേ തോന്നൽ വന്നതിനാൽ ഉപദേശങ്ങൾക്ക് അനുസൃതമായി സാഹിബ് സ്ഥലം വിട്ടുകൊടുത്തു. അങ്ങനെയെങ്കിലും വിഷമയമായ ഓർമകൾ മാഞ്ഞു പോകട്ടെന്ന് അവർ ഒന്നിച്ചു കരുതി. അങ്ങനെ ഒരു ചരിത്രത്തിന്റെ വികൃതമുഖം ഇല്ലാതാക്കാൻ ആണ് ഇന്ന് നിങ്ങൾ പഠിക്കുന്ന സ്കൂൾ ഉണ്ടായത്. കൂടാതെ ഇനി അതുപോലൊരു കലാപം തിരിച്ചു വരാതിരിക്കാനും.
"അപ്പൂപ്പ… അവരെന്തിനാ സന്ധ്യക്ക് തോട്ടിൽ കിടന്നത്?'
"മോനെ… സത്യം എപ്പോഴും നമ്മൾ കാണുന്നത് ആകണമെന്നില്ല. സംഭവത്തിന്റെ സമയവും ആരും കാണാത്ത സന്ദർഭവും ആണ് അതിനെ സത്യത്തിലേക്ക് അടുപ്പിക്കുന്നത്. സ്കൂളോക്കെ കെട്ടി അവിടെ പഠിപ്പൊക്കെ തുടങ്ങിയ കാലത്ത് സ്കൂളിലേക്കൊരു കത്ത് വന്നു.
"ഞങ്ങളോട് എന്തെങ്കിലും ചോദിക്കാനോ ഞങ്ങളെ സംസാരിക്കാനോ അനുവദിക്കാതെ ഞങ്ങളുടെ പേരിൽ തുടങ്ങിയ കലാപം. അതിന്റെ ചോരപ്പാടുകൾ നിലനിൽക്കുന്ന സ്ഥലത്ത് അത് മറച്ചു പിടിക്കാനെന്ന ഉദ്ദേശ്യത്തോടെ കെട്ടിപ്പൊക്കിയ വിദ്യാലയം. എങ്കിലും എനിക്കതിൽ പ്രതീക്ഷയുണ്ട്, ചരിത്രത്തിന് മറ കെട്ടാതെ സത്യം മനസിലാക്കുന്ന ഒരു തലമുറ ഇതിലൂടെ ജന്മമെടുക്കുമെന്ന്. മനുഷ്യനെ മനസിലാക്കാൻ ഇവിടം പഠിപ്പിക്കുമെന്ന്. അവസരവും അവകാശവും ലംഘിക്കപ്പെടാതെ സമൂഹത്തിൽ ഇടപെടാൻ കഴിയുമെന്ന്. എന്റെ പ്രതീക്ഷകൾ നല്ലത് മാത്രം. നല്ലത് മാത്രം.
നിങ്ങൾ ഓരോരുത്തരും വാക്കുകളിലൂടെ തലമുറകളും കാലവും കൈമാറി വരുന്ന അറിവ്- അതിലെ സത്യം ചോരയിലും വാൾ പെരുമാറ്റത്തിന്റെ ശബ്ദത്തിലും മൂടപ്പെട്ടുപോയി. ചോര തുടച്ചുകളയാനോ, വാളുകൾ പിൻവലിക്കാനോ ഞങ്ങളെ അന്വേഷിക്കാനോ ആരും തയ്യാറായില്ല. അവൾ, ഇന്ന് മരണാസന്നയാണ്. അവൾക്ക് ഇവിടെയുള്ള ആളുകളിൽ ദുർനിമിത്തത്തിന്റെ പ്രതീകമായി, ഓർമകളിൽ ജീവിക്കാൻ താൽപര്യമില്ല. സത്യത്തോടെ ലോകത്തോട് വിടപറയണം. എനിക്കും.
അന്ന് , പറമ്പിൽ വീണ തേങ്ങയെടുക്കാൻ വന്ന പെണ്ണ്. തോട്ടിലേക്ക് പോയ തേങ്ങ അതുവഴി കടന്നു പോയ എന്നോട് എടുത്തു തരാൻ ആവശ്യപ്പെടുന്നു. ഞാൻ തോട്ടിലേക്ക് ഇറങ്ങി തേങ്ങയെടുക്കുന്നത് എത്തി നോക്കിയ അവൾ കാല് തെറ്റി നിലത്തേക്ക് പതിച്ചു. പരസ്പരം തലയിടിച്ച് അൽപ നേരത്തിനു ശേഷം അബോധാവസ്ഥയിലേക്ക് വീണു പോയി. പിന്നീട് ഒരുപാട് കാലത്തേക്ക് ഞങ്ങൾ ഉണർന്നിട്ടേയില്ല എന്നു വേണം പറയാൻ. ചോരയും വാളുകളും കപന്ധങ്ങളും അലമുറയിട്ട അന്തരീക്ഷത്തിൽ ഞങ്ങളുടേത് മാത്രം വെറും പാഴ് ശബ്ദങ്ങളായിപ്പോയി. ഇത് നടന്നത്, ഇത് സത്യം. എന്നാൽ ചരിത്രമാക്കപ്പെട്ടത് മറ്റൊന്നും.
…….
കത്ത് കിട്ടിയ അധ്യാപകൻ കൂട്ടാളികളെയും ചേർത്തു പൊതു സമ്മേളനം വിളിച്ചു ചേർത്തു. നാട്ടുകാരെയെല്ലാവരെയും വിളിച്ചു. അദ്ദേഹം തുടങ്ങി. " ഏത് ചരിത്രവും നമ്മൾ പഠിക്കുന്നത് സത്യമാണെന്ന പേരിലാണ്. എന്നാൽ പലപ്പോഴും നമ്മൾ മനസിലാക്കേണ്ടത് അവ ചരിത്രം രേഖപ്പെടുത്തിയവരുടെ ബോധ്യത്തിലെ കാര്യവും മാത്രമാവാമെന്നാണ്. അത് അന്തിമമാണെന്ന ബോധ്യത്തിലേക്ക് നമ്മൾ വരേണ്ടതില്ല. ചിലപ്പോൾ നമ്മൾ അറിയാത്ത മറ്റൊരു മുഖം കൂടി അതിനു പിന്നിൽ ഉണ്ടായേക്കാം. ഒന്നല്ല.. രണ്ടല്ല… അനവധി. ചരിത്രത്തിലെ ആ സംഭവത്തിന്റെ പ്രാരംഭത്തിൽ അവിടെയുള്ളവർക്ക് മാത്രം അറിയാവുന്ന കാര്യം. അത് മാത്രമായിരിക്കും സത്യവും. മറ്റെല്ലാം പുറം മോടി കെട്ടുകഥകളും ആവാം. ഇവിടെ അങ്ങനെ ആണ്.
അധ്യാപകൻ തനിക്ക് ലഭിച്ച കത്ത് പൊതു സമക്ഷം വായിച്ചതും ചിലർ നടുക്കവും ആശ്ചര്യവും പ്രകടിപ്പിച്ചു. ചിലർ ആക്രോശിച്ചു.
"ഞങ്ങളുടെ കൂട്ടർ ഈ സംഭവം നേരിട്ട് കണ്ടതാണ്". എന്നു ചിലർ.
"തെറ്റ്.. അവൾ അവനെ വശീകരിക്കാൻ ശ്രമിച്ചത് അതിനും മുമ്പും ഞങ്ങളിൽപെട്ടവർ കണ്ടിരുന്നു". എന്നും ചിലർ.
അങ്ങനെ കല്ലുകൾ ഇരു ഭാഗത്തു നിന്നും വേദിയിലേക്ക് പാഞ്ഞടുത്തു. അപ്പോൾ അധ്യാപകൻ ഉറക്കെ വിളിച്ചു പറഞ്ഞു. "കഴുത്തിൽ വെള്ളത്തുണി ചുറ്റിയവരും അരക്കെട്ടിൽ ചുവപ്പ് കെട്ടിയവരും കൂടി അവരെ നാട് കടത്തി. പക്ഷെ അവിടെ നിന്നും അവർ പ്രേമിച്ചു തുടങ്ങി. ജീവിക്കാൻ വേണ്ടി. അതുകൊണ്ട് ചിന്തിച്ചു പ്രവർത്തിക്കൂ സമൂഹമേ … ചിന്തിച്ചു പ്രവർത്തിക്കൂ …" അദ്ദേഹത്തിന്റെ വാക്കുകൾക്ക് പക്ഷെ വെറി പൂണ്ടു പാഞ്ഞു വന്ന കല്ലുകളെ തടുക്കാനായില്ല. അദ്ദേഹം അവിടെ രക്തസാക്ഷിത്വം വരിച്ചു. പക്ഷെ ആ ശബ്ദം എങ്ങും പോയില്ല, അവിടെ ആഴത്തിൽ തറച്ചു നിന്നു. എക്കാലത്തേക്കുമായി.
പിന്നീട് വീണ്ടും ശിഥിലകാലം അവിടം നിറഞ്ഞു. മാറി വന്ന സർക്കാരുകൾ അവിടേക്ക് അധ്യാപകരെ വിട്ടു. അക്രമം മറന്ന പുതുതലമുറകൾ പുതിയ ചരിത്രത്തെ സ്വീകരിച്ചു. അങ്ങനെ ആ ചരിത്രം നിങ്ങൾ പഠിക്കുന്ന ഈ സ്കൂളായി നിലനിൽക്കുന്നു.
സമയം ഒരുപാട് വൈകിയതിനാൽ സ്കൂളിൽ നിന്നും ആള് അന്വേഷിച്ചു വന്നു. ഞങ്ങൾ തിരികെ സ്കൂളിൽ എത്തിയപ്പോഴേക്കും അച്ഛനെന്നെ കൂട്ടാൻ വന്നിരുന്നു. പോകുന്ന വഴിയിലെല്ലാം ഞാൻ നടന്നത് ശരിയായ ചരിത്രത്തിലൂടെയായിരുന്നു. ഇന്നത്തെ ചിന്തധാരയിലിരുന്നു ഓർക്കുമ്പോൾ, ഞാൻ ഇങ്ങനെ ആലോചിച്ചിരിക്കും. ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു എങ്കിൽ മാറിയേക്കാവുന്ന നിസ്സാരമായ ചരിത്രം. അങ്ങനെയെങ്കിൽ ഇതൊരു ചരിത്രമേ ഇല്ലാത്ത നാടായി മാറിയേനെ. ചരിത്രമില്ലാത്ത നാടോ? അപ്പൊ അതിനെന്തു പ്രസക്തി. ചോദ്യങ്ങൾ ഉന്നയിക്കപ്പെടാത്തതും ഉത്തരങ്ങൾ നല്കപ്പെടാത്തതും ചരിത്രം നിർമിക്കാനുള്ള വഴിയാണ്.
വീടിന്റെ നട കയറിയപ്പോഴേക്കും അച്ഛന്റെ ഭാവം മാറി എന്നെ കണക്കിന് തല്ലി. ആദ്യ അടി വീണപ്പോൾ എന്നോട് അറിയാതെ പറഞ്ഞു പോയി. " ചരിത്രമറിയതെയാണ് അച്ഛനെന്നെ തല്ലുന്നത്". അവന്റെയൊരു ചരിത്രമെന്നും പറഞ്ഞു കൊണ്ട് പിന്നെയും തല്ലി. ഇനി ആരോടും പറയാതെ എവിടെയും പോകില്ലെന്ന് കടലാസിൽ കുറെ തവണ എഴുതിച്ചു. കലങ്ങിയ കണ്ണുമായി എഴുതി കൊണ്ടിരിക്കുമ്പോൾ ആരോ ഒരു വാർത്തയുമായി വന്നു. കുന്നിൻ പുറം സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞു വീണുവെന്ന്. എന്റെ കണ്ണുകളിലൂടെ ചോര വാർന്നൊഴുകുന്നത് പോലെ തോന്നിയ നിമിഷങ്ങൾ. വാവിട്ട് കരഞ്ഞ എന്നെയും കൊണ്ട് അച്ഛൻ സ്കൂളിലേക്ക് പോയി. നൂറ്റിനാല് വർഷം പഴക്കമുള്ള പുരാതന വിദ്യാലയത്തിന്റെ ഒരു ഭാഗം തകർന്നു പോയി. എന്റെ ക്ലാസ്സൊക്കെ ഉള്ള ഭാഗം. അതിനിടയിൽ പെട്ട് ആരൊക്കെയോ സ്വർഗ്ഗസ്ഥരായി. നിലവിളികൾ കനത്ത നിശ്ശബ്ദത സൃഷ്ടിച്ചു. മൂകമായിപ്പോയ അന്തരീക്ഷം. പെട്ടന്ന് ചരിത്രത്തിലെ കലാപത്തിന്റെ കെട്ടടങ്ങാത്ത അതേ അന്തരീക്ഷം വീണ്ടും കലുഷിതമാവുന്നത് അദൃശ്യമായി ഞാൻ മുന്നിൽ കണ്ടു. നിലവിളികൾ ചരിത്രത്തിന്റെ സ്വരത്തിൽ കേട്ടു. ഏതൊക്കെയോ തരത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതായിപോയതിന്റെ ഫലം. അതാണ് ഞാനീ കാണുന്നത്. സൂര്യ കരഞ്ഞു കൊണ്ട് എന്റെയരികിൽ വന്നു കെട്ടിപിടിച്ചു. പറയാതെ പോയതിനു അധ്യാപകന്റെ മുറിയിൽ ആയിരുന്നതിനാൽ അവൾ രക്ഷപ്പെട്ടു. അവൾക്കൊന്നും പറ്റാതിരുന്നത് ചെറിയ സന്തോഷം നൽകിയെങ്കിലും അത് ദുഃഖത്തേക്കാൾ മുകളിലായിരുന്നില്ല. ഒരുഭാഗം മാത്രം വീണതിനാൽ ആളപായം കുറഞ്ഞുവെന്ന് മാത്രം ആശ്വസിക്കാം.
വീണു തകർന്ന മേൽക്കൂരയ്ക്ക് അടിയിൽപെട്ടവരെ എല്ലാവരും ചേർന്ന് പുറത്തെടുക്കുകയായിരുന്നു. അക്കൂട്ടത്തിൽ ആരോ ഒരു ഫലകം കൂടി പുറത്തേക്ക് വലിച്ചിട്ടു. ഞാൻ അതെടുത്തു നോക്കി. നാടിന്റെ ചരിത്രത്തിന്റെ സത്യത്തെ വിളംബരം ചെയ്ത് വീരമൃത്യു വരിച്ച അധ്യാപകൻ തന്റെ അവസാന സമ്മേളനത്തിന് മുന്നേ ദൃതിയിൽ എഴുതി വെച്ച കവിതയുടെ സൂക്ഷിപ്പായിരുന്നു അത്. ഞാനത് കൈയിലെടുത്തു വായിച്ചു. അത് അപൂർണ്ണമായിരുന്നു.
" കണ്ണിൽ മിന്നും നീല വർണമോ
കാതിൽ തൂങ്ങും പൊൻ പൂവോ
ഹൃദയം പകരുന്ന താളമോ
മനസിൽ മൊഴിയുന്ന രാഗമോ
നീയിനി എൻ ഓർമകൾക്ക് മേൽ
ചാർത്തിടുന്ന പൊൻ മലർ മാലയായ്
എന്നും ജീവനിൽ അണിഞ്ഞിരിക്കുന്നു.
നീ വന്നത്- അന്ന്-
മാനത്ത് വിരിയുന്ന മഴത്തുള്ളികൾപോൽ
താഴത്ത് വീഴാൻ കൊതിച്ച മിഴി നീരുപോൽ
എൻ മുന്നിലായി-
അന്നത്തെ ചിത്രത്തിൽ തെളിയുന്ന
എന്റെ മുറിവും ദയനീയതയും അസത്യമായി മാറിയ നേരത്ത്."
പുതിയ കെട്ടിടം പണിയുന്നത് വരെ എല്ലാവരെയും മറ്റു സ്കൂളുകളിലേക്ക് മാറ്റി. ഞാൻ മറ്റൊരു നാട്ടിലേക്കും പോയി. ഇന്ന് ആ ചരിത്രത്തിന് ശേഷിപ്പുകളില്ല. കുന്നിടിച്ചു, പഴയ കെട്ടിടം പൂർണമായും പൊളിച്ചു. സ്കൂൾ യോഗ്യമായ മറ്റൊരിടത്ത് അതിന്റെ ശതാബ്ദത്തിന്റെ ഓർമകൾ വിസ്മരിച്ചു കൊണ്ട് പുനർജനിച്ചിരിക്കുന്നു. ചരിത്രത്തിന്റെ വ്യക്തമായ മുഖം തേടുന്ന നല്ല തലമുറകൾക്ക് വേണ്ടി.
**********
ആനന്ദ് ശ്രീധരം
സ്വന്തം തമസ്യ.
വായിച്ചു... മനസ്സിലൂടെ പലതും കടന്നു പോയി.......
ReplyDeleteകടന്നു പോയവയെല്ലാം ഓർത്തിരിക്കാൻ നമ്മൾ എന്നും ഉണ്ടാവും...
Deleteഒരു എഴുത്തുകാരന്റെ ആശയം മറ്റൊരാളുടെ മനസ്സിനെ അതിന്റെ വഴികളിലൂടെ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ എഴുത്തുകാരന്റെ കഴിവാണ്... so dear anand, greattt.. 😍ഇനിയും ഒരുപാടു എഴുതാൻ കഴിയട്ടെ... 🥰🥰😍
ReplyDeleteഇത്രയും ആഴത്തിൽ വായിക്കുന്നവരോട് മാത്രമേ ആ നീതി പുലർത്താൻ സാധിക്കുകയുള്ളൂ.. വായന ഒരു അനുഗ്രഹമാണ്...
Deleteമനോഹരം ആനന്ദ് 👌❤️
ReplyDeleteഒരുപാട് സന്തോഷം ഈ തിരക്കിനിടയിൽ വായിച്ചതിനു... നേരിട്ട് പറഞ്ഞല്ലോ.... 😍😍
Deleteവായിച്ചു. മുന്നോട്ടു തന്നെ പോവുക...
ReplyDeleteഉറപ്പായിട്ടും അങ്ങനെ തന്നെ..
Deleteനല്ല എഴുത്ത് ആനന്ദ്.. ഓരോ രംഗവും മനസിലേക്ക് വന്നു.. ഇനിയും എഴുതുക ��
ReplyDeleteഞാൻ അതെല്ലാം നേരിട്ട് കണ്ടപോലെ എഴുതി..😍😍
Deleteവായിക്കുമ്പോൾ ഓരോ രംഗവും കണ്മുന്നിൽ കാണാൻ സാധിച്ചു .
ReplyDeleteഅതുപോലെ ഞാൻ എഴുതാൻ ശ്രമിച്ചു.. 😍😍
Deleteചരിത്രം എന്നും വിജയിച്ചവന്റെ ആയിരുന്നു! പക്ഷെ സത്യം പലപ്പോഴും തോറ്റുപോയ മനുഷ്യർക്കൊപ്പവും. ആനന്ദ് പറഞ്ഞപോലെ 'ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോകുമ്പോൾ..ഉത്തരങ്ങൾ ലഭിക്കാതെ പോകുമ്പോൾ ചരിത്രം സൃഷ്ടിക്കപ്പെടുന്നു'.ഉണ്ടാകുകയല്ല ..സൃഷ്ടിക്കപ്പെടുകയാണ്.നല്ല എഴുത്ത്. With love, Joseph Annamkutty Jose
ReplyDeleteജോസഫേട്ടാ ഒരുപാട് സന്തോഷം ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും... 😍😍😍
Deleteചരിത്രങ്ങൾ ഇനിയും നിർമിക്കപ്പെടും...
Indeed history can get twisted. Good concept and writing, Anand. Keep going. All the best to you.
ReplyDeleteLots of love chechi..
DeleteThats better than ever!ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു എങ്കിൽ മാറിയേക്കാവുന്ന നിസ്സാരമായ ചരിത്രം. ഒരുപാട് ചിന്തിപ്പിക്കുന്ന വാചകം.indeed a good writing dear
ReplyDeleteAs always ... You read it.. and Commented.. that's my strength.. 😍😍
Deleteഅടിപൊളി ആയിട്ടുണ്ട് ആനന്ദ്💞
ReplyDeleteഇനിയും അനേകം അക്ഷരപുഷ്പങ്ങൾ ആ തൂലികയിൽ നിന്നും വിരിയട്ടെ...
All the best drrrr💌
എല്ലാം ശ്രമിക്കുന്നുണ്ട്.. സന്തോഷത്തോടെ സ്വീകരിക്കുന്നു..
DeleteNannnnayitttund❤️❤️❤️
ReplyDelete😍😍
Deleteവായിച്ചു... ചിലതൊന്നും പിടികിട്ടിയില്ല
ReplyDeleteഅങ്ങയെ പോലുള്ളവർക്ക് മനസിലായില്ലെന്നോ..🙄 I'm sorry for your lose of time..
DeleteNannaayittund anande.....aduthath pratheekshikkunnu🤩🤩
ReplyDeleteആ പ്രതീക്ഷ നല്ലതാവട്ടെ..
Deleteനന്നായിട്ടുണ്ട്..
ReplyDeleteസാധാരണ വായനക്കാരനിലേക്ക് കുറച്ച് കൂടി ഇറങ്ങാമെന്ന് തോന്നുന്നു...
സ്ഥിരം കമന്റുകളിൽ ഒന്നാണിത്.. ഓരോ പ്രാവശ്യവും ഞാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ അത് സാധാരണ വായനക്കാർക്ക് പട്ടതായിപ്പോകുന്നുണ്ടോ എന്നറിയുന്നില്ല.. പക്ഷെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ പലരും സാധാരണ വായനക്കാർ ആണെന്ന് എന്നോട് പറഞ്ഞിക്ക്... 😂😁
DeleteHistory!! Ath palarum palarudeyum swaarthathak vendi menanj edukukayaan. Athiloode oru samoohathe mothamayi nadathan avark patunund. Inganeyulla charithrakaranmareyum avarude veerakathakalum vellam thodathe vizhungendi varunna oru thalamura chodyangal chodhikanum padikatte .!!! Puthiya charithram undakan avark athiloode sadhikatte..!!
ReplyDelete- "njanum ennepole chilar engilum chindhicha vazhiyiloode aashayangalk kanamulla nadapaatha thanne paaki thanna aanandhin നന്ദി
Your my one of the best reader.. 😍😍😍 for being like this.. 😍😍
Deleteവെറും പൊളി...✌️��
ReplyDeleteSed ആക്കല്ലേ മോനൂസെ..😋🤣🤣
DeleteFeel good story😍
ReplyDeleteആ പുഴയും കടന്ന് അങ്ങനെ.. അങ്ങനെ.. മുന്നോട്ട്
ചോര പുഴയാണ്.. 😃😅
Deleteഎഴുത്ത് ഒരു ഭാഗ്യമാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാകാറില്ല. ധൈര്യമായി എഴുതി മുന്നേറൂ.... എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteവീണു കിട്ടിയപ്പോൾ ഞാൻ അതിങ്ങെടുത്തു... 😍😍
Deleteനന്നായി എഴുതി...👍👍👍 ചരിത്രത്തിനും സത്യത്തിനും ഇടയിലെ ഒരു സമസ്യ.. തമസ്യയിലൂടെ അവതരിപ്പിച്ചു..
ReplyDeleteഅത് ഒരുപാട് ഇഷ്ടമായി😍😄
Deleteനന്നായി എഴുതി . പലതും മുന്നിൽ കാണുന്നപോലെ എഴുതിയിട്ടുണ്ട് . അതൊരു എഴുത്തുകാരന്റെ കഴിവ് തന്നെ . ചിലതു അല്പം കടുകട്ടിയാവുന്നോ എന്നൊരു സംശയം .
ReplyDeleteഅഭിനന്ദനങ്ങൾ ട്ടോ
ഗീതേച്ചി... ഇതൊക്കെ കട്ടി ആണോ..😃😁..
Delete😍😍😍
ചരിത്രം ഇക്കാലത്ത് ബലാൽക്കാരം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. അടിച്ചേല്പിക്ക പെടുന്ന ചരിത്രം നുണ കൊണ്ടുള്ള സമച്ചയ നിർമ്മിതയുടെ ഭാഗവും.
ReplyDeleteഅങ്ങനെ ഒന്ന് പ്രമേയമായത് നന്നായി.
പിടി കിട്ടാത്ത ഇടങ്ങളുമുണ്ട്
അത് ചിലപ്പോൾ സ്വന്തമായി ഉണ്ടാക്കിയ ചില വാക്കുകൾ അല്ല ജാതി ആയിരിക്കാം.. ആക്കാരും ഈക്കാരും.. ഞാൻ ഉണ്ടാക്കിയതാണ്😃
DeleteNice one .. felt good ..
ReplyDeleteആനന്ദ് ഏട്ടൻ ഇതുവരെ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ..
എല്ലാം വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ അപ്പുറം എന്ത് സന്തോഷം.. 😍😍
Deleteനുണ സംസ്കരിച്ചെഴുതുമ്പോൾ
ReplyDeleteകഥയാകും.ചരിത്രവും നുണ തന്നെ. നന്നായി... നല്ല ഇരുത്തം വന്ന ഭാവന വിലാസം... അടയാള പെടുത്തലിന്റെ പൂർണത..മെയ് വഴ ക്കമുണ്ട് വാക്കുകൾക്ക്.നന്നായി വരും
ചരിത്രം കാണുന്ന ഭാവി ഇങ്ങനെ തന്നെ ആണ്.. ഇനിയും ആവർത്തിക്കപ്പെടും
Deleteഒരുപാട് ലിങ്കുകൾ അയച്ച തന്നെങ്കിലും ആദ്യമായി വായിച്ചത് ഇന്നാണ് .. മികച്ച എഴുത്ത് .. ഇഷ്ടപ്പെട്ടു .. ഇതിലും മികച്ചത് ജനിക്കട്ടെ ❤️
ReplyDeleteഇങ്ങളെ വായന കിട്ടാൻ എത്ര കഷ്ടപ്പെടണം😍😍😍
Deleteവളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളുടെ ഉടഞ്ഞ കഷ്ണത്തിന്റെ ഒരു യഥാർത്ഥ അവശേഷിപ്പ് കാലത്തിൻ കാവ്യനീതിയായി വീണ്ടും മറ്റൊരു അന്വേഷിയുടെ കൈകളിലേക്ക് ജ്വലിക്കുന്ന കവിതാഗ്നിയായി കൈമാറ്റം ചെയ്യപ്പെട്ടു, വീണ്ടും ഒരു നാൾ മറ്റൊരു ചരിത്രതിരുത്തു സമൂഹത്തിന് മുന്നിൽ മരണഭയമേതുമില്ലാതെ പ്രബോധനം ചെയ്യുവാൻ.
ReplyDeleteഫ്രീമാനെ... ഇങ്ങളോട് ഒരങ്കത്തിനു ഞാൻ ഇല്ല.. ഈ കമെന്റ് വായിച്ചിട്ട് മറ്റുള്ളവർ പറയട്ടെ എന്റെ വാക്കുകൾ എത്രയോ മൃദുലമാണെന്നു...🤣😂😍😍
Deleteവളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളിൽ ഒന്നായവരും ഉണ്ട്... ചരിത്ര രേഖകളിൽ മഹാന്മാർ ആയവരും മഹാന്മാരായി വാഴ്ത്തപ്പെടേണ്ടവരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്... ആനന്ദ് തന്നെ നേരത്തെ എഴുതിയ 'മാറുന്ന കാഴ്ചകൾ' ഇൽ പറയുന്ന പോലെ ആരുടെയോ ദൃഷ്ടിയിൽ നമ്മൾ ഇന്നും പലതും കാണുന്നു...
ReplyDeleteഇത്രയും വ്യക്തമായ വായന എന്റെ ബ്ലോഗുകളിൽ നടത്തുന്നു.. 😍😍😍
Deleteഎല്ലാം പലരുടെയും കണ്ണിലൂടെ കാണേണ്ട സാഹചര്യം.. ചിലപ്പോൾ ക്രൂരമാണ്..
ചരിത്രം ആവർത്തിക്കപ്പെടുന്നു. ആണിന്റെയും പെണ്ണിന്റെയും വിശുദ്ധിയുടെ മാറ്റ് തീരുമാനിക്കാൻ ഇന്നും സജീവമായ സദാചാര കമ്മിറ്റികൾ ഉണ്ടല്ലോ. വിശപ്പിന്റെ വിളി കേൾക്കാത്തവരാണവർ. ആക്കാരും eekkaarum പിന്നെ എല്ലാവരും. ഏത് njarkkvum അതു ഏത് വേദനയിൽ നിന്നുള്ളത് ആവട്ടെ ലൈഗീക ചോതനയുടെ അടയാളമായിക്കണ്ട സമൂഹം യാഥാർഥ്യങ്ങളെ മറച്ചു വെക്കാൻ യാഥാർഥ്യത്തിന്റെ കുന്നുകളെ ഇടിച്ചു നിരത്തി ചരിത്ര സ്മാരകങ്ങളാക്കുന്നു.കൊള്ളാം. കഥയിലെ കേൾവിക്കാരനെ മനസ്സിലായി. പക്ഷെ ചരിത്രം കേൾപ്പിക്കാൻ കൊണ്ട് പോയ ആളെ തിരിഞ്ഞിക്കില്ല. 🌹🌹🌹🌹
ReplyDeleteഏതൊരു ചരിത്രവും നിർമിക്കപ്പെടുന്നത് നിസാരമായ സംഭവങ്ങളിൽ നിന്നും ആവാം.. അല്ലാത്തവയുമുണ്ട്.... എന്ത് ഏത് എന്ന് നമ്മൾ യഥാർത്ഥത്തിൽ അറിയാതെ പോകുന്നു...
Deleteപറയുന്ന ആളും കേൾക്കുന്ന ആളും തികച്ചും സാങ്കല്പികം മാത്രമാണ്😛😜
എല്ലാ ചരിത്രങ്ങളും കുറച്ച് ശേഷിപ്പുകളെങ്കിലും ഉപേഷിച്ച് പോകുന്നതിനാലാണ് ആയതിന്റെ ചരിതങ്ങൾ എന്നും ഉണ്ടാകുന്നത് എന്നാണ് കഥാകാരൻ വ്യക്തമാക്കുന്നത് ...
ReplyDeleteഅങ്ങനെ അല്ലാതെ ഏതാണ് ചരിത്രമായി നിലനിൽക്കുന്നത്..
Delete🥰🥰🥰🥰🥰😍
ReplyDelete😍😍
Deleteസാധാരണ വായനക്കാരിയായ എനിക്ക് പലതും മനസ്സിലായില്ല എന്നാലും അവസാനം വരെ വായിച്ചു
ReplyDeleteഎന്താണ് മനസിലവാത്തത്😀 വളരെ ലഘുവായ കഥയാണല്ലോ😁
Delete